3.10.2009

ബന്ധങ്ങളുടെ മൂല്യച്ചുതി

വളരെ അധികം ഫോര്‍വാര്‍ഡെഡ് ഇ-മെയിലുകള്‍ ലഭിക്കാര്‍ഉണ്ടെങ്ങിലും പലതും അവഗണിക്കുകയാണ് പതിവ്. ഔട്ട്ലുക്കില്‍ പണ്ടെങ്ങോ കുറിച്ചിട്ട റൂള്‍സ് ഉള്ളതുകൊണ്ട് ഇത്തരത്തിലെ മെയിലുകള്‍ അവഗണനയുടെ മറകള്‍ക്കുള്ളിലെയ്ക്ക് തള്ളുകയാണ് ശീലവും സ്വഭാവവും. കഴിഞ്ഞ ദിവസം വെറുതെ അവയ്ക്കുള്ളില്‍ പരതിയപ്പോള്‍ ബന്ധങ്ങളുടെ മൂല്യച്ചുതിയെ പറ്റി നര്‍മമായ ഭാഷയില്‍ സരളമായി പ്രതിപാദിക്കുന്ന ഒരു കഥ കിട്ടി. ഇഷ്ടപ്പെട്ടു. ആരോ മലയാളമനോരമ നല്‍കുന്ന ബൂലോക പാളികളില്‍ രചിച്ചതാണിത്‌. അജ്ഞാതനായ / അജ്ഞാതയായ സുഹൃത്തേ മാപ്പ്.

ഭര്‍ത്താവില്ലാത്ത നേരത്തെ എകാന്തയില്‍ നിന്നും മോചനം നേടാനാണ് അവള്‍ സംശയാലുവായ ഭര്‍ത്താവറിയാതെ ഒരു മൊബൈല്‍ വാങ്ങിയത്. എങ്ങനെയോ വഴിതെറ്റി വന്ന ഒരു മിസ്കാളിലൂടെയാണ് അയാളെ അവള്‍ പരിചയപ്പെടുന്നത്. അവര്‍ രണ്ടുപേരും തുല്യ ദു:ഖിതരായിരുന്നു. അവള്‍- ഭര്‍ത്താവില്‍ നിന്നും വേണ്ടത്ര സ്നേഹവും കരുതലും ലഭിക്കാത്തതില്‍ അസംതൃപ്തിയില്‍ , അയാള്‍ - ഭാര്യയില്‍ ഒരു സുഖവും സാന്ത്വനവും കിട്ടാത്തവനും.

ആദ്യമാദ്യം ഹലോയില്‍ തുടങ്ങിയ അഭിസംബോധന പിന്നീട് ചക്കരെ, മുത്തെ, കരളേ തുടങ്ങിയ വാക്കുകളിലേക്കു വഴിമാറി. ആ സംബോധനയോന്നും ഇഷ്ടപ്പെടാത്ത അവള്‍ പറഞ്ഞു : വേണ്ട, അങ്ങിനെയൊന്നും വിളിക്കണ്ട, "എന്നാല്‍ ഞാന്‍ പോന്നൂ എന്ന് വിളിക്കാം ഇപ്പോള്‍ അതിനല്ലേ പൊള്ളുന്ന വില " അതിനവള്‍ എതിരൊന്നും പറഞ്ഞില്ല.

മൊബൈല്‍ കമ്പനി നല്കിയ ഫ്രീ എസ് എം എസും ഫ്രീ ടോക്ക് സമയവും കുറഞ്ഞ ചാര്‍ജ്ജും അവരുടെ ബന്ധത്തെ ഊട്ടിയുറപ്പിച്ചു . ലോകത്തെ ഏറ്റവും നല്ല വാക്കുകള്‍ കോര്‍ത്തെടുത്ത അവരുടെ സംസാരം മണിക്കൂറുകള്‍ നീണ്ടു.. അയാളുടെ വാക്കുകള്‍ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണ രേഖ കടക്കും എന്നുള്ള ഘട്ടം വന്നപ്പോള്‍ അവള്‍ പറഞ്ഞു: മതി ചേട്ടാ ഇനി പിന്നെ വിളിക്ക്, ആരെങ്കിലും വിളിച്ചാല്‍ ചേട്ടന്റെ ലൈന്‍ ബിസി ആവും , കിട്ടില്ല " "ഇല്ല ഇല്ല , ഈ നമ്പര്‍ നിനക്ക് വേണ്ടി മാത്രം ഉള്ളതാ , എന്റെ ഭാര്യ- ആ ശവത്തിനു പോലും ഈ നമ്പര്‍ അറിയില്ല "

അങ്ങനെ അവരുടെ സംസാരം സുഹൃത്ത് ബന്ധത്തിന്റെ പൂതിരിയില്‍ നിന്നു ചിരിയുടെ മാലപ്പടക്കതിലെക്കും അതില്‍ നിന്നു പ്രണയത്തിന്റെ അമിട്ടുകളിലെക്കും തീ പടര്‍ത്തി .. മൊബൈല്‍ ടവറിനു ചെവി ഉണ്ടായിരുന്നെന്കില്‍ അവ നാണിച്ചു തല കുനിക്കുമായിരുന്നു.

മൊബൈല്‍ കവറേജ് ഇല്ലാത്ത പ്രദേശത്ത് എത്തിയാല്‍ അയാള്‍ വെള്ളത്തില്‍ നിന്നും കരയില്‍ പിടിച്ചിട്ട മത്സ്യത്തെ പോലെ അസ്വസ്ത്തനാവാന്‍ തുടങ്ങും ! അവള്കാകട്ടെ അയാളുടെ ഒരു മിസ്കാള്‍ മതി മേലാകെ കൊരിത്തരിക്കാന്‍ ! കാരണം - ആരും കാണാതിരിക്കാന്‍ മൊബൈല്‍ വിറയലില്‍ ഇട്ടു അരയില്‍ തിരുകിയാണ്‌ കൊണ്ടു നടക്കാറ്.

അങ്ങനെ സെല്‍ഫോണ്‍ തരംഗങ്ങളില്‍ അലിഞ്ഞു അവര്‍ സന്കടങ്ങളും സന്തോഷങ്ങളും പങ്കു വെച്ചു. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയെ പോലെ അവരുടെ ബന്ധവും വളര്ന്നു. പരസ്പരം കാണാനുള്ള മോഹം രണ്ടുപേരിലും തോന്നി തുടങ്ങി, ചേട്ടന്‍ കാണാന്‍ എങ്ങിനെ? ഒരുദിവസം അവള്‍ ചോദിച്ചു മോഹന്‍ലാലിനെ പോലെ അത്ര ഗ്ലാമര്‍ ഇല്ലെങ്കിലും സലിംകുമാറിനെ പോലെ അല്ല , നീയോ?"

"കാവ്യ മാധവനെ പോലെ അത്ര ഗ്ലാമര്‍ ഇല്ലെങ്കിലും കല്പനയുടെ പോലെയല്ല.. , അല്ലെങ്കില്‍ തന്നെ നമ്മള്‍ ഗ്ലാമര്‍ കണ്ടാണോ പ്രണയിച്ചത് ... അവള്‍ പരിഭവിച്ചു , പ്രായം ചോദിച്ച സിനിമാ നടിയെപോലെ അവള്‍ വിഷയത്തില്‍ നിന്നും വ്യതിചലിച്ചു ..... കാലം അങ്ങിനെ കടന്നു പോയ്കൊണ്ടിടുന്നു.. സൂര്യ ചന്ദ്രന്മാര്‍ പലതവണ വന്നും പോയുമിരുന്നു.. സ്വന്തം ഭര്‍ത്താവിനെ അവളും സ്വന്തം ഭാര്യയെ അയാളും പൂര്‍ണമായി വെറുത്തു തുടങ്ങി...

ഒരുദിവസം അടുക്കളയില്‍ പപ്പടം കാച്ചുമ്പോള്‍ ആണ് അവള്‍ പെട്ടെന്ന് കോരിത്തരിച്ചത് !, അരയില്‍ തിരുകിയ മൊബൈലിലെ സ്ക്രീനില്‍ അയാളുടെ പേരു കണ്ടതും തിളച്ച എണ്ണയില്‍ വീണ പപ്പടം പോലെ അവളുടെ മുഖം ചുവന്നു തുടുത്തു..
"പോന്നൂ .. എനിക്കിനി ആ മൂധേവിയെ സഹിക്കാന്‍ വയ്യ, നമുക്ക് എവിടെകെന്കിലും പോകാം ... സുഖമായി കഴിയാം..."
"എന്റെ ചേട്ടാ ... ഞാന്‍ അതങ്ങോട്ട് പരയാനിരീക്കുകയായിരുന്നു.. എനിക്കും മടുത്തു .. ഇവിടത്തെ കാലമാടനു ഇപ്പോള്‍ എന്നെ കാണുന്നത് തന്നെ ഇഷ്ടമല്ല !"

"എന്നാല്‍ നാളെ കാലത്ത് പത്ത് മണിക്ക് നീ കായലരികിലെ പാര്‍ക്കില്‍ ആദ്യത്തെ ബെന്ചില്‍ കാത്തിരിക്കണം , ആട്ടെ നീ ഏത് കളര്‍ ട്രസ്സാ ഇടുന്നത് ?

"ഊം .. നീല സാരിയും ബ്ലൌസും .. അത് മതിയോ ? " ഓക്കേ ... അപ്പോള്‍ നാളെ കാണാം ....

അയാള്‍ പറഞ്ഞത് അവള്‍ അംഗീകരിച്ചു ..

പിറ്റേന്ന്,

ഇലവുമരം പൊഴിച്ച മഞ്ഞയിലകളും ഇളം ചുവപ്പ് പൂക്കളും പരവതാനി വിരിച്ച കായല്ക്കരയിലൂടെ തന്റെ ഹൃദയം കവര്‍ന്ന ആ സ്ത്രീയെ തേടി അയാള്‍ നടന്നു .. അതാ നീല സാരിയുടുത്ത അവള്‍ .. സിമന്റ് ബെന്ചില്‍ കായലിന്റെ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നു ...

മുഖം വ്യകതമല്ല... എങ്കിലും... നീല വസ്ത്രം .. ഇതവള്‍ തന്നെ... മണിയറയില്‍ വിളക്ക് കത്തുന്നതും , മധുരക്കള്ള് ചെത്ത്തുന്നതും മനസ്സില്‍ സങ്കല്പിച്ചു, പിറകിലൂടെ ഒരു കള്ളനെ പോലെ ചെന്നു അവളുടെ ചുമലില്‍ കയ്യ് അമര്ത്തി, സ്നേഹത്തോടെ വിളിച്ചു: " പോന്നൂ ... ഞാന്‍ വന്നു ...

അവള്‍ തിരിഞ്ഞതും ' സ്ത്യത്തിലെ ' തട്ടിപ്പ് അറിഞ്ഞ ഓഹരി ഉടമയെ പോലെ അയാള്‍ ഞെട്ടി !! അതയാളുടെ ഭാര്യ ആയിരുന്നു .....

ഇത് കൈരളി ചാനലില്‍ ഏതോ ഒരു കോമഡി പരിപാടിയില്‍ അവതരിപ്പിക്കപെട്ടു എന്നും കേള്‍ക്കുന്നു. അടുത്തയിടെ കണ്ട ഒരു സിനിമയിലെ ചില രംഗങ്ങളുമായി സാമ്യമുണ്ടെങ്ങിലും സംഭവം കൊള്ളാം.  

ഭര്‍ത്താക്കന്‍മാരെ, ഭാര്യമാരെ സൂക്ഷിക്കു. വേണ്ടാത്ത പരിപാടിക്ക്‌ പോവാതെ ഉള്ളതില്‍ സംത്രുപതരായിരുന്നെങ്ങില്‍ ഈ അമളി പിണയുമായിരുന്നോ?    

No comments:

Post a Comment